Sunday, 17 July 2011

ബ്രിട്ടീഷ് സേനയ്ക്ക് മുന്നറിയിപ്പ്

ലണ്ടന്‍

ശാശ്വത പരിഹാരം കാണാതെ അഫ്ഗാനിസ്ഥാനില്‍ നിന്നു ബ്രിട്ടീഷ് സേനയെ പിന്‍വലിക്കുന്നത് അപകടകരമെന്നു മുന്നറിയിപ്പ്. പ്രതിരോധ സമിതിയംഗങ്ങളാണു പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനു മുന്നറിയിപ്പു നല്‍കിയത്. ഭീകരവിരുദ്ധ സേന പൂര്‍ണമായി പിന്‍വാങ്ങുന്നതോടെ താലിബാന്‍ സാന്നിധ്യം കടന്നുവരാന്‍ സാധ്യതയുണ്ട്. ഇതു ശേഷിക്കുന്ന സൈനികര്‍ക്കു ഭീഷണിയാണ്. 2006ല്‍ ഹെല്‍മന്ദ് പ്രവിശ്യയില്‍ ടോണി ബ്ലെയര്‍ സര്‍ക്കാര്‍ സേനയെ വിന്യസിച്ചതിനെ പ്രതിരോധ മന്ത്രാലയം രൂക്ഷമായി വിമര്‍ശിച്ചു. ഇതേസമയം സേന ഇറാഖില്‍ പോരാട്ടത്തിലായിരുന്നു. മൂന്നു വര്‍ഷം കൊണ്ടു സേനയ്ക്കു നിരവധി സൈനികരെയും മുതിര്‍ന്ന കമാന്‍ഡോകളെയും യുദ്ധ ഉപകരണങ്ങളും നഷ്ടമായെന്നു പ്രതിരോധ സെക്രട്ടറി ജോണ്‍ റെയ്ഡ് പറഞ്ഞു.

2014ലോടെ സേനാ പിന്മാറ്റം പൂര്‍ത്തിയാക്കാനാണു തീരുമാനം. ജൂലായില്‍ നടത്തിയ അഫ്ഗാന്‍ സന്ദര്‍ശനത്തിലാണു പിന്മാറ്റ പ്രഖ്യാപനം കാമറൂണ്‍ നടത്തിയത്. 2012 സെപ്റ്റംബറോടെ 500 സൈനികരെ പിന്‍വലിക്കും. 9,000 സൈനികരാണ് ഇപ്പോള്‍ അഫ്ഗാനിലുള്ളത്.

പിന്മാറ്റത്തിന്‍റെ ഭാഗമായി അഫ്ഗാന്‍ സേനയ്ക്കു സുരക്ഷാ ചുമതല കൈമാറുന്നത് ഈ ആഴ്ച ആരംഭിക്കും. അഫ്ഗാന്‍ സേനയും പൊലീസും ക്രമസമാധാന ചുമതല തുടര്‍ന്നു നിര്‍വഹിക്കും

No comments:

Post a Comment